ഡല്‍ഹി: ലുധിയാന സ്ഫോടനത്തിൽ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. ജർമ്മനിയിൽ അറസ്റ്റിലായ ജസ്വിന്ദർ സിങ് മുൾട്ടാനിയെ എൻഐഎ ചോദ്യം ചെയ്യും. ഇതിനായി എൻഐഎ സംഘം ജർമ്മനിയിലേക്ക് പോകും.
സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ജസ്വിന്ദർ സിങ് മുൾട്ടാനി ആണെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. മൂന്ന് ഖാലിസ്ഥാനി ഭീകരസംഘടനകളിലേക്കാണ് അന്വേഷണം നീളുന്നത്.
കേന്ദ്ര ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജർമ്മൻ പൊലീസ് മുൾട്ടാനിയെ പിടികൂടിയത്. പാകിസ്ഥാനിൽ നിന്ന് സ്ഫോടക വസ്തുക്കൾ ഇന്ത്യയിൽ എത്തിക്കാനും, ദില്ലിയിലും മുംബൈയിലും സ്ഫോടനം നടത്താനും ഇയാൾ പദ്ധതിയിട്ടെന്നാണ് വിവരം.
ലുധിയാന സ്ഫോടനത്തിന് ഖാലിസ്ഥാൻ ബന്ധമെന്ന് പഞ്ചാബ് ഡിജിപി സിദ്ദാർത്ഥ് ഛദ്യോപാധ്യയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക