ശരീരത്തിൽ ഇടതും വലതും ഭാഗത്തായി രണ്ടു ഗർഭപാത്രങ്ങൾ. ഇരുഗര്ഭപാത്രങ്ങളിലും ഒരേസമയം കുഞ്ഞുങ്ങൾ. അസാധാരണ അനുഭവത്തിനു സാക്ഷിയായിരിക്കുകയാണ് 24കാരിയായ മേഗൻ ഫിപ്സ്. മുൻപ് രണ്ടു തവണ വലതുവശത്തെ ഗർഭപാത്രത്തില്‍ മേഗൻ ഗർഭം ധരിച്ചിരുന്നു.
എന്നാൽ ഈ വർഷം ആദ്യത്തിൽ മേഗൻ വീണ്ടും ഗർഭിണിയായി. പരിശോധനയിൽ ഇരു ഗർഭപാത്രത്തിലും ഓരോ കുഞ്ഞുങ്ങൾ വീതമുണ്ടെന്നു കണ്ടെത്തി. മേഗൻ മാസം തികയാതെ പ്രസവിച്ചു.
ഇതിൽ ഒരു കുഞ്ഞ് മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻപ് രണ്ടു തവണ മേഗന് കുഞ്ഞുങ്ങൾ ഉണ്ടായത് വലതുവശത്തെ ഗർഭ പാത്രത്തിലാണ്. തന്റെ ഇടത്തെ ഗർഭപാത്രം പ്രവർത്തനരഹിതമാണെന്നാണ് മേഗൻ കരുതിയത്.
ഇത്തവണ ഗർഭിണിയായപ്പോൾ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇടതുവശത്ത് മേഗന് കുഞ്ഞിന്റെ അനക്കം അനുഭവപ്പെട്ടു. ഉടൻ തന്നെ അവർ ആശുപത്രിയിലെത്തി പരിശോധിച്ചു.
പരിശോധനയിൽ ഇരുഗർഭപാത്രത്തിലും ഓരോ കുഞ്ഞുങ്ങൾ വീതം ഉള്ളതായി കണ്ടെത്തി. ‘ഡിഡൽഫിസ്’ എന്ന അസാധാരണമായ അവസ്ഥയാണ് യുവതിക്കുള്ളത്.
2000 സ്ത്രികളിൽ ഒരാൾക്ക് മാത്രമാണ് ഇത്തരം അപൂർവ അവസ്ഥ ഉണ്ടാകുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ചില കേസുകളിൽ ഇരു ഗർഭപാത്രങ്ങൾക്കും ഓരോ സർവിക്സ് വീതവും ഉണ്ടാകും.
വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മേഗൻ ജൂണ്‍11നും 12നും കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. എന്നാൽ കേവലം 22 ആഴ്ച മാത്രമായിരുന്നു ജനന സമയത്ത് കുട്ടികളുടെ പ്രായം. 12 ദിവസത്തിനു ശേഷം ഒരു കുഞ്ഞ് മരിച്ചു.
മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മോശമായിരിക്കും. അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
എൻഐസിയിലുള്ള കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടു പോകുമ്പോൾ അതിനൊപ്പം മരിച്ച കുഞ്ഞിന്റെ ഭൗതികാവശിഷ്ടം കൊണ്ടു പോകുമെന്ന് മേഗൻ പറഞ്ഞു.
അടുത്തിടെ ഐഎൻസിയുവിലുണ്ടായിരുന്ന കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തു. ഈ കുഞ്ഞിന്റെ അതിജീവിക്കല്‍ അദ്ഭുതകരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇപ്പോൾ അവൾ ആരോഗ്യവതിയാണ്. എന്നാൽ കുടുതൽ ശ്രദ്ധവേണമെന്നും അവർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക