വാഷിങ്ടന്‍∙ യുഎസിലെ സംസ്ഥാനമായ കൊളറാഡോയില്‍ അതിശക്തമായ കാട്ടുതീയില്‍ ആയിരത്തോളം
വീടുകള്‍ കത്തി നശിച്ചു. അധികൃതര്‍ തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് . 25,000 പേരാണ്
മേഖലയില്‍നിന്നു രക്ഷപ്പെട്ടത്.
ഏതാണ്ട് 6,000 ഏക്കറിലെ വീടുകളും കെട്ടിടങ്ങളും അഗ്നിക്കിരയായി. ഡെന്‍വറിനു വടക്ക് ബൗള്‍ഡര്‍ കൗണ്ടിയിലാണ് കാട്ടുതീ വന്‍ദുരിതം വിതച്ചത്. ലൂയിസ്വില്ലെ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്ന് 30,000ത്തോളം ആളുകളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്കി.
മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായി വീശിയടിക്കുന്ന കാറ്റില്‍ അതിവേഗത്തിലാണ് കാട്ടുതീ പടര്‍ന്നുപിടിക്കുന്നത്. ആളുകള്‍ ജീവനും കൊണ്ടു പരക്കം പായുന്നതിന്റെ നെട്ടിപ്പിക്കുന്ന വിഡിയോകളാണ് പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക