ശബരിമലയിൽ ദർശനത്തിനായി വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ദർശന സമയം ഒരുമണിക്കൂർ നീട്ടി നൽകി. കഴിഞ്ഞ ദിവസം മുതലായിരുന്നു സമയം നീട്ടി നൽകിയത്. പുതിയ നിർദേശ പ്രകാരം ഹരിവരാസനം നടക്കുന്നത് 11 മാനിക്കായിരിക്കും. ഇതുവരെ പത്ത് മണിക്കായിരുന്നു നട അടച്ചിരുന്നത്. ശബരിമലയിൽ എത്തുന്നതിൽ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസം മകരവിളക്ക് ഉത്സവത്തിന് തീര്‍ത്ഥാടകരെ പ്രവേശിപ്പിച്ച് തുടങ്ങിയിരുന്നു. വലിയ തിരക്കാണ് ഇവിടെ ഉണ്ടായത്.
ഒരു നമ്പറുണ്ടായിരുന്നു അത് ജയിലില്‍ പോയ സമയത്ത് കട്ടായി: ഷൈന്‍ ടോം ചാക്കോ
ഏതാണ്ട് നാല് മണിക്കൂറോളും ക്യൂ നിന്നുകൊണ്ടാണ് പലർക്കും ദർശനം നടത്തുവാൻ സാധിച്ചത്. വാക്സിൻ രണ്ട് ഡോസ് എടുത്തവരോ ആര്‍ടിപിസിആര്‍ നെഗറ്റീവായവരോ ആയിട്ടുള്ള എല്ലാ തീർത്ഥാടകരെയും കയറ്റിവിടുവാനാണ് തീരുമാനിച്ചിട്ടുള്ളത്. കോവിഡ് ആശങ്ക വര്‍ധിക്കുന്നതിനാൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടനം വീണ്ടും തുടങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക