സംസ്ഥാനത്ത് നിന്ന് രാഷ്ട്രപതിയ്ക്ക് നേരെയുണ്ടായ നടപടി കേരളം ചർച്ച ചെയ്യണമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. രാഷ്ട്രപതിയെ അപമാനിക്കുന്ന രീതിയാണുണ്ടായത്. ഇക്കാര്യത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും ജനങ്ങൾക്ക് വിശദീകരണം നൽകണം. ദളിതനായ രാഷ്ട്രപതിയെ അപമാനിച്ചുവെന്നും ഗൗരവമായ വിഷയമാണതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ മുഖ്യമന്ത്രിക്ക് വേണ്ടി വി.ഡി സതീശനാണ് സംസാരിക്കുന്നത്. സതീശന് ചിലവിനുള്ളത് എകെജി സെന്ററില്‍ നിന്നാണോ കിട്ടുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
രാഷ്ട്രപതിയ്ക്ക് ഡി ലിറ്റ് കൊടുക്കുന്നത് സംബന്ധിച്ച് വിവാദങ്ങൾ ഉണ്ടാകരുതെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിൽ സിപിഎം ഇടപെടുന്നുണ്ടെന്നും ഗവര്‍ണര്‍ റെസിഡന്റ് കളിക്കേണ്ട എന്ന് മുഖ്യമന്ത്രി തന്നെ പറയുന്ന നാടാണിതെന്നും അദ്ദേഹം പറഞ്ഞു. പോത്തിനോട് വേദമോതിയിട്ട് കാര്യമുണ്ടോയെന്നും സുരേന്ദ്രന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക