ഹൈക്കോടതിയില്‍ പൂര്‍ണ്ണമായി ഇ ഫയലിംഗ് നടപ്പാക്കുന്നതിനെതിരെ കേരള അഡ്വക്കേറ്റ്സ് ക്ലര്‍ക്സ് അസോസിയേഷന് രംഗത്ത്. സാങ്കേതികവത്കരണം എന്ന പേരിൽ ആയിരങ്ങളെ തൊഴില്‍ രഹിതരാക്കുന്ന നടപടി നീതിനിഷേധമാണെന്ന് സംഘടന പറഞ്ഞു. ഭാഗികമായി മാത്രം ഇ ഫയലിംഗ് നടപ്പാക്കണമെന്ന ആവശ്യവുമായി നാളെ കരിദിനം ആചരിക്കും. ഇതിലൂടെ സംസ്ഥാനത്തെ കോടതികളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന പതിനായിരത്തോളം അഭിഭാഷക ക്ലാര്ക്കുമാര്ക്കാണ് ജോലി നഷ്ടമാകുക.
ഇ ഫയലിംഗ് രീതിയിലേക്ക് മാറുന്നതോടെ ഇവരെല്ലാം ചെയ്ത് വന്നിരുന്ന ജോലി ജൂനിയര്‍ അഭിഭാഷകരോ, ടൈപ്പിസ്റ്റോ ചെയ്യും. ഇതോടെ ഇവരെല്ലാം തൊഴിൽ രഹിതരാകും. എന്നാൽ, പൂർണമായും ഇ ഫയലിംഗിലേക്ക് മാറാതെ,നേരിട്ട് ഹര്‍ജി നല്കുന്ന രീതിയും തുടരണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. പ്രതിസന്ധി അറിയിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിനും, ഹൈക്കോടതി ഭരണവിഭാഗത്തിനും സംഘടന കത്ത് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക