നടിയെ ആക്രമിച്ച കേസിൽ പുതിയ വെളുപ്പെടുത്തലുമായി സംവിധായകന് ബാലചന്ദ്ര കുമാർ എത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി എറണാകുളം അന്വോഷണ സംഘം അപേക്ഷ നല്‍കിയിരുന്നു. സംവിധായകന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷം കേസിലെ എട്ടാം പ്രതിയായ ദിലീപ്, സഹോദരന് അനുപ്, സഹോദരി ഭര്‍ത്താവ് സുരജ്, ഒന്നാം പ്രതി പള്‍സര്‍ സുനി എന്നിവരെ വീണ്ടും ചോദ്യം ചെയ്യും. ഇതിൽ ജയിലിലുള്ള പൾസർ സുനിയെ ചോദ്യം ചെയ്യുന്നതിനായി കോടതിയിൽ നിന്ന് പ്രത്യേക അനുമതി തേടും. മറ്റുള്ളവർക്ക് നോട്ടീസ് നൽകുകയും ചെയ്യും.
കേസില്‍ സുപ്രിം കോടതി അനുവദിച്ച സമയം ഫെബ്രുവരി 16 ന് അവസാനിക്കാനിരിക്കുകയാണ്. അതിനിടെയാണ് വിചാരണ സമയം ആറ് മാസത്തേക്കു കൂടി നീട്ടണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സർക്കാർ സമീപിച്ചത്. തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടി കത്ത് നൽകിയിരുന്നു. കേസില്‍ നിര്‍ണായകമായ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നാണ് സുപിം കോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക