അന്തരിച്ച മുൻ തൃക്കാക്കര എംഎൽഎ പി ടി തോമസിനെതിരായ മുൻ മന്ത്രി എം.എം മണിയുടെ പ്രസ്താവന ഏറെ ദുഖമുണ്ടാക്കുന്നതെന്ന് കെ.ബാബു എംഎൽഎ പറഞ്ഞു. സിപിഎം നേതാവ് പറഞ്ഞ വാക്കുകൾ പി.ടി തോമസിന്റെ കുടുംബത്തെയും വളരെ വേദനിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇടുക്കിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ എം.എം മണി പി.ടി തോമസിനെ വിമർശിച്ചത്. സിപിഎമ്മിനെ ഏറ്റവും കൂടുതൽ ദ്രോഹിച്ച ആളായിരുന്നു പി.ടി തോമസ് എന്നായിരുന്നു എംഎം മണി പറഞ്ഞത്. കസ്തൂരിരംഗന്‍ റിപ്പോര്ട്ടിന്മേല് ഇടുക്കിയെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചയാളാണ് പി ടി തോമസെന്നും പി ടി ദ്രോഹിച്ചതൊന്നും മറക്കാന്‍ കഴിയില്ലെന്നും മണി വിമർശിച്ച.
ഒരാൾ മരിയ്ക്കുമ്പോൾ ഖേദം പ്രകടിപ്പിക്കുന്നത് മര്യാദയാണെന്നും എന്നാൽ മരിച്ചു എന്ന് കരുതി നല്ലത് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തുവെച്ച് സൈമണ്‍ ബ്രിട്ടോ അടക്കമുള്ളവരെ ദ്രോഹിച്ച സംഭവത്തിനെല്ലാം പിന്നിൽ പിടി ആയിരുന്നു. പി ടി തോമസിനെ പോലെ സിപിഎമ്മിനെ ദ്രോഹിച്ച മറ്റൊരു നേതാവില്ലെന്നും ഇപ്പോള്‍ പുണ്യാളന് എന്നുപറഞ്ഞാല്‍ അംഗീകരിക്കാന്‍ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക