സംസ്ഥാനത്ത് വർധിച്ചു വരുന്ന കൊവിഡ് കേസുകൾ മുൻനിർത്തി ഉത്തരാഖണ്ഡിൽ രാഷ്ട്രീയ റാലികൾക്ക് നിരോധനമേർപ്പെടുത്തി.
ഈ മാസം 16 വരെയാണ് റാലികൾക്കും മറ്റ് ധർണകൾക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച മുതൽ നിബന്ധനകൾ പ്രാബല്യത്തിൽ വരും.
രാഷ്ട്രീയ റാലികൾക്കൊപ്പം മറ്റ് സാംസ്കാരിക പരിപാടികൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അംഗണവാടികൾ, സ്കൂളുകൾ, സ്വിമ്മിങ് പൂളുകൾ, വാട്ടർ പാർക്കുകൾ തുടങ്ങിയവയും ഈ സമയത്ത് അടഞ്ഞുകിടക്കും.
എന്നാൽ 12ആം ക്ലാസ് വിദ്യാർത്ഥികൾക്ക് ഓഫ്ലൈനായി തന്നെ ക്ലാസുകൾ തുടരും. ജിമ്മുകൾ, ഷോപ്പിംഗ് മാളുകൾ, തീയറ്ററുകൾ, സ്പാകൾ, സലൂണുകൾ തുടങ്ങിയവകൾ 50 ശതമാനം കപ്പാസിറ്റിയിൽ പ്രവർത്തിക്കും. രാത്രി കർഫ്യൂ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക