സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളിൽ മരിച്ചവരിൽ ഭൂരിഭാഗവും കെ എസ് യു പ്രവർത്തകരാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് യു പ്രവർത്തകരാണ് ധീരജിന്റെ കൊലപ്പെടുത്തിയത്. ‘കൊലപാതക രാഷ്ട്രീയം കെ എസ് യുവിന് വശമില്ലെന്നും എസ്എഫ്ഐയാണ് കേരളത്തിലെ സര്‍വകലാശാലകളില്‍ അക്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് അക്രമികളെ വിലയിരുത്തുവാൻ കഴിയണമെന്നും അക്രമത്തിന്റെ വക്താക്കൾ ആരെന്ന് പരിശോധിച്ച ശേഷം മതി സുധാകരനെ പഴി ചാരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതകത്തിന്റെ യഥാർത്ഥ സാഹചര്യം പരിശോധിച്ച് വരികയാണ്. എസ്എഫ്ഐക്കാരെ കുത്താനും കൊല്ലാനുമായി പോയ ചരിത്രം കേരളത്തിൽ ക്യാമ്പസുകളിൽ ഉണ്ടായിട്ടില്ലെന്നും അക്കാര്യം തനിയ്ക്ക് ഉറപ്പിച്ച് പറയുവാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക