എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം വീണ്ടും കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കൊലപാതകത്തെ തുടർന്ന് കെപിസിസി അധ്യക്ഷന്‍ പ്രസ്താവനയ്ക്കെതിരെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കാരണമില്ലാതെ ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കുന്ന സംസ്കാരം കോണ്‍ഗ്രസിന് എവിടെ നിന്ന് വന്നുവെന്നും കൊലപാതകത്തില്‍ പങ്കെടുത്ത എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ നടന്നത് നിർഭാഗ്യകരമായ ഒന്നാണ്, മനസാക്ഷിയുള്ളവരുടെയെല്ലാം മനസിലെ നീറ്റലായി, വേദനയായി ധീരജ് നിലകൊള്ളുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കിടക്കും മുമ്പ് ഇക്കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കൂ… അല്ലെങ്കിൽ
മരണം ഇരന്നു വാങ്ങിയവന് എന്ന് ഈ നാടിനു മുന്നില്‍ പറയാന്‍ കോണ്‍ഗ്രസ് തയ്യാറായെന്നും ഇതിന്റെ അര്‍ത്ഥമെന്തെന്നും മുഖ്യമന്ത്രി ചോദിച്ചു. നാളെയുടെ വാഗ്ദഗാനങ്ങളാണ് ഓരോ വിദ്യാർഥികളും.. ഒപ്പം ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷയും.. ധീരജിന്റെ കൊലപാതകത്തിലെ ചിലരെ പിടികൂടിയെങ്കിലും ഇനിയും കുറ്റവാളികളുണ്ട്. ആരായിരുന്നാലും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക