വയനാട്: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ രണ്ടാം പ്രതി കിർമാണി മനോജടക്കമുള്ളവർ ലഹരി പാർട്ടി നടന്ന റിസോർട്ടിൽ ഒത്തുചേർന്നത് മറ്റൊരു ഗുണ്ടയുടെ വിവാഹവാർഷികം ആഘോഷിക്കാൻ.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഗുണ്ടാസംഘങ്ങൾ പരിപാടിക്കായി റിസോർട്ടിൽ ഒത്തുകൂടിയെന്നാണ് സൂചന.
കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ടാ നേതാവിന്റെ വിവാഹ വാർഷിക ആഘോഷത്തിനായാണ് ഇപ്പോൾ പൊലീസ് പിടിയിലായ 16 പേർ അടക്കമുള്ളവർ വയനാട് പടിഞ്ഞാറത്തറയിലുള്ള സിൽവർവുഡ്സ് എന്ന സ്വകാര്യ റിസോർട്ടിൽ ഒത്തുകൂടിയത്.
എന്നാൽ അതിമാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമടക്കമുള്ളവ ഉപയോഗിച്ചായിരുന്നു ഗുണ്ടകളുടെ ആഘോഷം.
കമ്പളക്കാട് മുഹ്സിൻ ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ നേതാവാണ് എന്നാണ് പൊലീസ് നൽകുന്ന വിവരം. രണ്ട് വർഷം മുൻപ് കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണ്ണം റാഞ്ചിയ കേസിലെ പ്രതിയാണ് ഇയാൾ.
മുഹ്സിനെതിരെ വയനാട്ടിലും മൂന്ന് കേസുകളുണ്ട്. റിസോർട്ടിലെ ആഘോഷത്തിലേക്ക് വിവിധ ജില്ലകളിലെ ക്വട്ടേഷൻ സംഘങ്ങളെ ക്ഷണിച്ചിരുന്നു. ഇങ്ങനെയാണ് കിർമാണി മനോജും ഇവിടേക്ക് എത്തിയത് എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക