കോഴിക്കോട്: കൂടിയാലോചനയില്ലാതെ തീരുമാനങ്ങൾ ആരും പ്രഖ്യാപിക്കരുതന്ന് കോഴിക്കോട് ചേർന്ന സമസ്ത കേന്ദ്ര മുശാവറയിൽ തീരുമാനം. വഖഫ് വിഷയത്തിൽ സർക്കാർ തീരുമാനത്തിന് അടുത്ത നിയമസഭാ സമ്മേളനം വരെ കാത്തിരിക്കാൻ യോഗത്തിൽ ധാരണയായി. വഖഫ് വിഷയത്തിത്തിൽ പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന് ജിഫ്രി തങ്ങളുടെ പരാമർശമുണ്ടായിരുന്നു. ഇതെ തുടർന്നാണ് കൂടിയാലോചനയില്ലാതെ തീരുമാനങ്ങൾ ആരും പ്രഖ്യാപിക്കരുതെന്ന് സമസ്ത കേന്ദ്ര മുശാവറയിൽ തീരുമാനമുണ്ടായത്. ജിഫ്രി തങ്ങളുടെ പേര് പരാമർശിക്കാതെയാണ് വിഷയം യോഗത്തിൽ ചർച്ചക്കു വന്നത്. സാമൂഹിക മാധ്യമങ്ങളിലെ ചർച്ചകളില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും മുന്നറയിപ്പ്.
സമസ്തയും മുസ്ലിം ലീഗും ഒന്നാണെന്ന വിലയിരുത്തൽ നടത്തരുത്. അതേസമയം, ലീഗുമായുള്ള പാരമ്പര്യ ബന്ധം സമസ്ത തുടരും. സമസ്തയുടെ പൂർവികർ കൈമാറിവന്ന രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല, ഇതിൽ സമസ്തക്കുള്ളിൽ അഭിപ്രായ വ്യത്യാസമില്ലെന്നും മുശാവറയിൽ പൊതു അഭിപ്രായം ഉയർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക