തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച വീണ്ടും
കോവിഡ് അവലോകന യോഗം ചേരും. നാളെ മൂന്നുമണിക്ക് ചേരുന്ന യോഗത്തിന് ശേഷം കൂടുതല്‍
നിയന്ത്രണങ്ങള്‍ വന്നേക്കുമെന്നാണ് സൂചന.
സ്കൂളുകള്‍ അടയ്ക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ എടുത്തേക്കില്ലെന്നാണ് അറിയുന്നത്. സ്കൂള്‍ അടയ്ക്കണമെന്ന നിര്‍ദേശം വിദഗ്ധ സമിതി ശക്തമായി മുന്നോട്ടുവെച്ചാല്‍ ഭാഗികമായ നിയന്ത്രണം കൊണ്ടുവന്നേക്കും.
ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ തുടരാന്‍ അനുമതി നല്‍കിയേക്കും. ഇതിനായി സ്കൂളുകള്‍
കേന്ദ്രീകരിച്ച് വാക്സിനേഷന് ത്വരിതപ്പെടുത്താനുള്ള ശ്രമം ആരോഗ്യവകുപ്പിന്റെ ഭാഗമായുണ്ടാകും.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണും ഡെല്‍റ്റയും കുട്ടികളില്‍ വലിയ
ആഘാതമുണ്ടാക്കില്ലെന്ന നിഗമനമാണ് ആരോഗ്യവകുപ്പിനുള്ളത്.
അതേസമയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ തുടരാന്‍ അനുമതി നല്‍കിയേക്കും.വിദ്യാലയങ്ങള്‍ അടയ്ക്കേണ്ടതില്ല എന്നതാണ് വിദഗ്ധ സമിതി നിലവില്‍ പറയുന്നത്. ഇതില്‍ മാറ്റമുണ്ടാകാനുള്ള സാധ്യത കുറവാണ്. അതേസമയം വിദ്യാലയങ്ങള്‍ കോവിഡ് ക്ലസ്റ്റര്‍ കേന്ദ്രങ്ങളായാല്‍ അതിനനുസരിച്ചുള്ള നടപടികളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക