ഫ്രാങ്കോ കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയോട് വിവേചനപരമായാണ് സഭ പെരുമാറുന്നതെന്ന് എം.ജി സര്‍വകലാശാല നിരാഹാര സമരത്തിലൂടെ ശ്രദ്ധ നേടിയ ദീപ പി. മോഹനന്. ഫ്രോങ്കോ മുളക്കല്‍ പ്രതിയായ കേസില്‍ കോടതി വിധി വരാനിരിക്കെയാണ് ദീപ പി. മോഹനന് കന്യാസ്ത്രീയെ മഠത്തില്‍ പോയി കണ്ടത്.
കത്തോലിക്കാ സഭ ലജ്ജിക്കേണ്ട സാഹചര്യമാണെന്നും തികച്ചും വിവേചനപരമായ സമീപനമാണ് പീഡനത്തിനിരയായ വ്യക്തിയും അവരെ പിന്തുണച്ച മറ്റ് 5 സഹപ്രവര്‍ത്തകരും അവിടെ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ദീപ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദീപയുടെ പ്രതികരണം.
മഠത്തിലെ മറ്റുള്ളവര്‍ ഇവരോട് സൗഹൃദത്തില്‍ സംസാരിക്കിറില്ലെന്നും പ്രാര്‍ത്ഥനയും ഭക്ഷണവും വെവ്വേറെ ഇടങ്ങളിലാണ് നല്‍കുന്നതെന്നും ദീപ പറയുന്നു.
തികച്ചും ഒറ്റപ്പെട്ടു നില്ക്കുന്ന ഈ സ്ത്രീകളെ കേരളീയ പൊതുസമൂഹം ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ടെന്നും ദീപ കൂട്ടിച്ചേര്‍ത്തു.
ബലാല്‍സംഗക്കേസില്‍ വിചാരണക്കോടതി ഇന്ന് വിധി പറയും. കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറയുക. ഡിസംബര്‍ 29നാണ് കേസുമായി ബന്ധപ്പെട്ട വാദങ്ങളും പ്രതിവാദങ്ങളും പൂര്‍ത്തിയായത്.
2018 ജൂണിലാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന് ഹോമിലെ കന്യാസ്ത്രീയുടെ പരാതി കുറവിലങ്ങാട് പൊലിസിനും ജില്ല പൊലിസ് മേധാവിക്കും ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയത്. മഠത്തിലും മറ്റ് വിവിധ സ്ഥലങ്ങളിലും വെച്ച് 13 തവണ ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീയുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക