പൂനെ: പൂനെയിൽ ഭാര്യാസഹോദരി കുളിക്കുമ്പോൾ രഹസ്യമായി ചിത്രീകരിക്കുകയും വീഡിയോ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും ചെയ്ത 25 കാരനായ യുവാവിനെതിരെ കേസെടുത്തു.
പർഭാനി ജില്ലയിൽ നിന്നുള്ള പ്രതിയ്ക്കെതിരെ ശനിയാഴ്ച യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹിഞ്ജേവാഡി പോലീസിൽ കേസ് രജിസ്റ്റർ ചെയ്തതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. താൻ കുളിക്കുന്നത് പ്രതി താനറിയാതെ ചിത്രീകരിക്കുകയും പിന്നീട് വീഡിയോ ക്ലിപ്പ് ഉപയോഗിച്ച് താനുമായി അടുത്ത ബന്ധം പുലർത്താൻ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു.
തന്റെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റാൻ വിസമ്മതിച്ചപ്പോൾ തന്നെ മർദിക്കുകയും തുടർന്ന് തന്നെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ മാസമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.യുവതി തന്റെ ഭർത്താവിനോട് തനിക്ക് നേരിട്ട ദുരനുഭവം വിവരിക്കുകയും തുടർന്ന് ദമ്പതികൾ പോലീസിൽ അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു.
പോലീസ് പിടികൂടുന്നതിന് മുമ്പ് പ്രതി പർഭാനി ജില്ലയിലെ സ്വന്തം നാട്ടിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗത്തിനുള്ള ശിക്ഷ), 323 (സ്വമേധയാ മുറിവേൽപ്പിക്കുന്നതിനുള്ള ശിക്ഷ) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്,” ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക