സംസ്ഥാനത്ത് ഏറെ നാളായി വിവാദമുണ്ടാക്കിയ വിഷയമായിരുന്നു ചാൻസിലർ പദവി. എന്നാലിപ്പോഴിതാ സർക്കാർ-ഗവർണർ പോരിന് താത്കാലിക വിരാമം വന്നിരിക്കുകയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താൻ സ്വീകരിച്ചിരുന്ന നിലപാടിൽ മാറ്റം വരുത്തുവാൻ തയ്യാറായി. സർവകലാശാലകളിലെ ഫയലുകൾ ഗവർണർ ഒപ്പിട്ട് തുടങ്ങിയിട്ടുമുണ്ട്. ചാൻസിലർ എന്ന നിലയിൽ തന്നെ ഗവർണർ ഫയലുകളിൽ ഒപ്പിട്ട തുടങ്ങിയത് സർക്കാരിനും ആശ്വാസകരമായിട്ടുണ്ട്.
ദേശീയപതാക ഉത്പന്നങ്ങൾ വില്പനയ്ക്ക് വച്ച് ആമസോൺ, പ്രതിഷേധം ശക്തം
അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകുന്നതിന് മുൻപായി മുഖ്യമന്ത്രി നടത്തിയ ഇടപെടലാണ് ഗവർണർ നിലപാടിൽ അയവു വരുത്തുവാൻ കാരണമായത്. നാല് കത്തുകളാണ് മുഖ്യമന്ത്രി ഗവണർക്ക് നൽകിയിരുന്നത്. സർവകലാശാല ഫയൽ നോക്കുമ്പോഴും കണ്ണൂർ വിസി നിയമന കേസിൽ ഗവർണർ കോടതിയിൽ സ്വീകരിക്കുന്ന നിലപാട് നിർണായകമായിരിക്കും. ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപെടലിനൊപ്പം രാഷ്ടപതിക്ക് ഡിലിറ്റ് നൽകണമെന്ന ശുപാശ തള്ളിയതാണ് സർക്കാർ- ഗവർണർ പോരിന് വഴിയൊരുക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക