അട്ടപ്പാടിയിൽ ആദിവാസി ബാലൻ മരിച്ച സംഭവത്തിൽ ആശുപത്രിയ്ക്ക് നേരെ കുടുംബം. കോവിഡ് ബാധിച്ചായിരുന്നു ബാലൻ മരിച്ചത്. എന്നാൽ സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് കുടുംബം.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണവും വിദേശ കറൻസികളും പിടികൂടി
അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി അധികൃതരുടെ വീഴ്ചയാണ് കുട്ടിയുടെ മരണത്തിനു കാരണമായതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കുട്ടിയ്ക്ക് കടുത്ത പനിയുണ്ടായിരുന്നു, എന്നാൽപോലും കിടത്തി ചികിത്സിക്കുവാൻ ആശുപത്രി അധികൃതർ തയ്യാറായില്ല.. മടക്കി അയക്കുന്ന സാഹചര്യമാണുണ്ടായത്.
ലംബോർഗിനി ഇന്ത്യയിൽ ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു, തിടുക്കത്തിൽ നിരവധി കാറുകൾ വിറ്റു
മരുന്ന് നല്കിയ ശേഷം വീട്ടിലേക്ക് മടങ്ങിക്കൊള്ളാന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞെങ്കിലും കുട്ടി അവശനായതോടെ മാതാപിതാക്കള്‍ കിടത്തി ചികിത്സ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ആശുപത്രി അധികൃതർ ഇക്കാര്യം അവഗണിക്കുകയും നിർബന്ധിച്ച് തിരിച്ചയക്കുകയുമായിരുന്നു. എന്നാൽ, കുട്ടിയെ മൂന്ന് മണിക്കൂറോളം നിരീക്ഷിച്ച ശേഷമാണ് തിരിച്ചയച്ചതെന്നും ചുമയല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ആശുപത്രി അധികൃതർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക