പെഗാസസ് വിഷയത്തിൽ കേന്ദ്ര സർക്കാരിന് നേരെ രൂക്ഷ വിമർശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പെഗാസസ് പൊതുപണം ഉപയോഗിച്ച് വാങ്ങിയത് ജനാധിപത്യത്തെ തകർക്കുന്നതിനാണ്. ആരാണ് ഇതിനുള്ള അനുമതി നൽകിയതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിനുമേൽ മൗനം പാലിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ വിമർശനവുമായി രാഹുൽഗാന്ധിയും രംഗത്ത് വന്നു, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രതിപക്ഷ നേതാക്കള്‍, സൈനിക ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്തിയത് രാജ്യദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സർക്കാർ ചെയ്തത് രാജ്യദ്രോഹമാണെന്നും അദ്ദേഹം വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക