ചുരുളി സിനിമയിൽ വീണ്ടും കോടതി. സിനിമ കാണാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നവരില്‍ കൂടുതൽ പേരെന്നും കോടതി വിലയിരുത്തി. സമൂഹമാധ്യമങ്ങളിലും മറ്റും കാര്യം അറിയാതെയുളള വിമര്‍ശനങ്ങള്‍ കൂടിവരുന്നതായി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് ആണ് വ്യക്തമാക്കിയത്.
ജഡ്ജിമാര്‍ വിധിയെഴുതി മഷി ഉണങ്ങും മുന്‍പ് അഭിപ്രായം പറഞ്ഞില്ലെങ്കില്‍ ഉറക്കം വരാത്ത ഒരു വിഭാഗമുണ്ടിപ്പോൾ. ഇത്തരത്തിലുള്ള ഇടപെടലുകളും പ്രവര്‍ത്തികളും നിലവിലുള്ള സംവിധാനത്തെ തന്നെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. മാത്രമല്ല, ചിത്രത്തിലെ ഭാഷ പ്രയോഗങ്ങളിൽ പ്രശ്നമില്ലെന്ന റിപ്പോര്‍ട്ട് ഡിജിപി കോടതിക്ക് കൈമാറിയിട്ടുണ്ട്. പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണ് ചുരുളി സിനിമയ്ക്കെതിരായ ഹർജിയെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക