പാലക്കാട്: കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യമാണ് ഒടുവില്‍ വിജയം കണ്ടത്. പ്രളയകാലത്ത് നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചെങ്കിലും ഒരാളെ രക്ഷിക്കാന്‍ ഇത്രയും സമയവും സംവിധാനവും ഉപയോഗിക്കുന്നത് ആദ്യം.
45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബാബു എന്ന 23കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒറ്റക്ക് ബാബുവിനെ രക്ഷപ്പെടുത്താന്‍ സാധിക്കാതിരുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന് സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു. ഇന്നലെ രാത്രി സംഭവ സ്ഥലത്തെത്തിയ സൈന്യം രാത്രി തന്നെ മലമുകളിലെത്തി.
ഇന്ത്യന്‍ ആര്‍മി കീ ജയ്. തന്നെ രക്ഷിച്ച് മലമുകളിലെത്തിച്ച സൈനിക സംഘത്തെ കെട്ടിപ്പിടിച്ച് ബാബു ആര്‍ത്തു വിളിച്ചു. ജീവനും ജീവിതവും തിരികെ നല്കിയ സൈനികരുടെ കവിളില്‍ സ്നേഹ ചുംബനം മാറി മാറി നല്‍കിയാണ് ബാബു തന്റെ നന്ദി അറിയിച്ചത്.
സൈനികൻ ബാലയാണ് ബാബുവിനെ നെഞ്ചോട് ചേർത്ത് താഴെയെത്തിച്ചത്. മകനെ രക്ഷിച്ചതിന് സൈന്യത്തിന് നന്ദി പറഞ്ഞ് ബാബുവിന്റെ അമ്മ. മകന് രക്ഷപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്നും അമ്മ പറയുന്നു.
ബാബു അമ്മയുമായി ഫോണില്‍ സംസാരിച്ചു. രാജ്യത്തിനും സൈന്യത്തിനും നന്ദിയെന്ന് കുടുംബം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക