തിരുവനന്തപുരം: അമ്പലമുക്കിൽ സസ്യതൈ വില്പന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കുത്തി കൊലപ്പെടുത്തിയ പ്രതിയുമായി കന്യാകുമാരിയില്‍ തെളിവെടുപ്പ്.
പ്രതി രാജേന്ദ്രന് വിറ്റ സ്വര്‍ണമാല ജ്വല്ലറിയില്‍ നിന്ന് കണ്ടെടുത്തു. രാജേന്ദ്രന് യാത്ര ചെയ്ത ഓട്ടോയുടെ ഡ്രൈവര്‍മാരും ലിഫ്റ്റ് നല്കിയ സ്കൂട്ടര്‍ ഉടമയുമാണ് തിരിച്ചറിഞ്ഞത്.
തമിഴ്നാട്ടില്‍ കസ്റ്റംസ് ഓഫീസറേയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാജേന്ദ്രന് മോഷണത്തിനായാണ് വിനീതയെ കൊന്നത്. തമിഴ്നാട്ടിലെ കേസില്‍ വിചാരണതുടങ്ങാനിരിക്കെ ഒരു മാസം മുന്‍പാണ് രാജേഷ് എന്ന് വിളിക്കുന്ന രാജേന്ദ്രന് പേരൂര്‍ക്കടയിലെത്തിയത്.
38 കാരിയായി വിനിതീയെ ക്രൂരമായി കുത്തികൊലപ്പെടുത്ത പ്രതിയെ സ്വദേശമായ നാഗർകോവിലിനടത്തു നിന്നാണ് പിടികൂടിയത് . പേരൂര്‍ക്കട പൊലീസ് സ്റ്റേഷന് അന്‍പതു മീറ്റര്‍ അകലെയായുള്ള ചായക്കടയിലെ ജീവനക്കാരനാണ് പ്രതി.
ലോക്ഡൗണ്‍ ദിനമായ ഞായറാഴ്ച വിനീതയെ കൊലപ്പെടുത്തിയ ശേഷം തിങ്കളാഴ്ചയാണ് സ്വദേശമായ തമിഴ്നാട്ടിലേക്ക് കടന്നത്. കൊലപാതകത്തിനിടെ പരിക്കേറ്റ രാജേന്ദ്രന് ,രാജു എന്ന പേരില്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.
തേങ്ങ തിരുമുമ്പോള്‍ ചിരവ കൊണ്ട് പരിക്കേറ്റതായിട്ടാണ് ആശുപത്രിയില്‍ പറഞ്ഞത്. പ്രഭാതസവാരിക്കിറങ്ങിയ കസ്റ്റംസ് ഓഫീസറേയും ഭാര്യയേയും 2014 ലാണ് പ്രതി കൊലപ്പെടുത്തിയത് അമ്പലമുക്കില്‍ റോഡിലൂടെ മറ്റൊരു സ്ത്രീയുടെ മാല ലക്ഷ്യമിട്ടാണ് രാജേന്ദ്രന് നടന്നത്.
എന്നാല്‍ ചെടിക്കടയുടെ അടുത്തെത്തിയപ്പോള്‍ പിന്തുടര്‍ന്ന സ്ത്രീയേ കാണാതായി. തുടര്‍ന്ന് ചെടിക്കടയില്‍ വിനീത് ഒറ്റക്ക് നില്‍ക്കുന്നത് കണ്ട് പ്രതി കടയിലേക്ക് കയറി.
ചെടി ആവശ്യപ്പെട്ട പ്രതി വിനീത ചെടിയെടുക്കാന്‍ തിരഞ്ഞപ്പോള്‍ കൊലപ്പെടുത്തകയായിരുന്നു. മരണം ഉറപ്പാക്കിയിട്ടാണ് രാജേന്ദ്രന് രക്ഷപെട്ടതെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ ജി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു
കൊലപാതകത്തിന് ശഷം ഉള്ളൂരിലേക്ക് രക്ഷപെട്ട പ്രതി തിരിതെ പേരൂര്ക്കടയെത്തിയ ഓട്ടോ കണ്ടെത്തിയതാണ് പൊലീസിന് സഹായകരമായി.
പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ, ലിഫ്റ്റ് നൽകിയ സ്കൂട്ടർ ഉടമ എന്നിവരുടെ മൊഴിയും സിസിടിവി ക്യാമറകളുമാണ് പ്രതിയെ കുടുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക