ഇംഗ്ലണ്ടിൽ ആശങ്കയായി ലാസ്സ പനി. യുകെ ആരോഗ്യ സംരക്ഷണ ഏജൻസിയുടെ വിവരപ്രകാരം രണ്ട് പേർക്ക് ലാസ്സ പനി സ്ഥിരീകരിച്ചു. ഒരാൾ നിരീക്ഷണത്തിലുമാണ്.
അടുത്തിടെ പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് സഞ്ചരിച്ച ഒരു കുടുംബത്തിലുള്ളവർക്കാണ് പനി സ്ഥിരീകരിച്ചത്. 2009–ന് ശേഷം യുകെയിൽ ഇപ്പോൾ ആദ്യമായാണ് പനി സ്ഥിരീകരിക്കുന്നത്. പനി സ്ഥിരീകരിച്ചവരിൽ ഒരാൾക്ക് ഇപ്പോൾ ഭേദമായിട്ടുണ്ട്. മറ്റെയാൾ പ്രത്യേക ചികിൽലയിലാണ്.
പടിഞ്ഞാറൻ ആഫ്രിക്കയിൽ സാന്നിധ്യമുള്ള ലാസ്സ വൈറസിൽ നിന്ന് പകരുന്ന വൈറൽ രോഗബാധയാണ് ലാസ്സ ഫിവർ. നൈജീരിയ, ലൈബീരിയ, ഗിനിയ എന്നിവിടങ്ങളിലാണ് ഈ വൈറസ് കൂടുതലായി കാണപ്പെടുന്നത്.
രോഗബാധയുള്ള എലികളുടെ വിസർജ്യത്തിൽ നിന്ന് ഭക്ഷണത്തിലൂടെയോ വീട്ട് സാധനങ്ങിളിലൂടെയോ ആണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്.
പനി, തളർച്ച, തലവേദന, ഛർദി, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. മുഖത്ത് നീര് വെയ്ക്കൽ, ശ്വാസകോശത്തിൽ അണുബാധ, വായിൽ നിന്നും മൂക്കിൽ നിന്നും സ്വകാര്യ ഭാഗത്ത് നിന്നും രക്തസ്രാവം, രക്തസമ്മർദം കുറയുക തുടങ്ങിയ അസുഖങ്ങളും പലരിലും കണ്ടു വരുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ലാസ്സ ഫിവർ വേഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. അതിനാൽ തന്നെ ഇത് ഏറെ അപകടകാരിയല്ല. മരണസാധ്യതയും വളരെ കുറവാണ്. രോഗംബാധിച്ചവരിൽ 1 ശതമാനം മാത്രമാണ് മരണപ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക