കണ്ണൂര്‍ ജിഷ്ണു കൊലപാതകക്കേസിൽ ബോംബെറിഞ്ഞ ആളെ തിരിച്ചറിഞ്ഞതായി സൂചന. ഏച്ചൂര്‍ സ്വദേശി മിഥുനാണ് ബോംബെറിഞ്ഞതെന്നാണ് സൂചന. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. കഴിഞ്ഞ ദിവസം തോട്ടടയിലെ കല്യാണ വീട്ടിലുണ്ടായ തർക്കമാണ് ഇന്ന് കൊലപാതകത്തിലേക്ക് നയിച്ചത്. കല്യാണം കഴിഞ്ഞ് വധുവും വരനും വരന്റെ വീട്ടിലേക്ക് വരുമ്പോൾ വാനിൽ എത്തിയ സംഘം ബോബെറിയുകയായിരുന്നു.
മരിച്ച ജിഷ്ണുവിന്റെ തലയിൽ തന്നെ ബോംബ് വീണു. തല പൊട്ടിച്ചിതറി. സമീപത്തെ വീടുകളിലേക്ക് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ തെറിച്ചു. നാട്ടുകാർ ഓടിയെത്തിയതോടെ വണ്ടി തിരിക്കെടാ എന്ന് അലറി പത്തുപേരടങ്ങുന്ന സംഘം വാനിൽ കയറി രക്ഷപ്പെട്ടു’– ദൃക്സാക്ഷി പറഞ്ഞു..
തോട്ടടയിലെ കല്യാണ വീട്ടിൽ കഴിഞ്ഞ ദിവസം എച്ചൂരിൽ നിന്ന് എത്തിയ ജിഷ്ണുവിന്റെ സംഘവും വരന്റെ വീടിന് സമീപത്തുള്ളവരുമായി വാക്കേറ്റം ഉണ്ടായി.. പാട്ടുവെച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇതിന്റെ ബാക്കിയായാണ് ഇന്ന് ജിഷ്ണുവിനൊപ്പം ഏച്ചൂരിൽ നിന്ന് എത്തിയ സംഘത്തിലെ ഒരാൾ കല്യാണം കഴിഞ്ഞ് പോയ തോട്ടടയിലുള്ളവർക്ക് നേരെ ബോംബ് എറിഞ്ഞത്.. ബോംബ് അബദ്ധത്തിൽ ജിഷ്ണുവിന്റെ തലയിൽ പതിയ്ക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഏച്ചൂർ സ്വദേശികളായ അക്ഷയ്, റിജുൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക