രണ്ടുദിവസമായി നടന്ന മെഗാ താരലേലം പൂര്‍ത്തിയായി.ഐപിഎല്ലിന് എസ്. ശ്രീശാന്തില്ല. ശ്രീശാന്തിനെ ഒരു ടീമും ലേലംവിളിച്ചില്ല. മലയാളി താരം വിഷ്ണു വിനോദിനെ അന്‍പത് ലക്ഷത്തിന് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. അര്ജുന് തെന്‍ഡുല്‍ക്കറെ മുംൈബ നിലനിര്‍ത്തി. സിംഗപൂര്‍ ഓള്‍റൗണ്ടര്‍ ടീം ഡേവിഡിനായി മുംബൈ ഇന്ത്യന്‍സ് ചെലവഴിച്ചത് എട്ടേകാല്‍ കോടി. 75 ലക്ഷം രൂപ അടിസ്ഥാന വില മാത്രമുണ്ടായിരുന്ന വിന്‍ഡീസിന്റെ ഡെത്തോവര്‍ സ്പെഷിലിസ്റ്റ് റൊമാരിയോ ഷെപ്പോഡിനെ സണ്‍റൈസേഴ്സ് 7.75 കോടിക്ക് ടീമിലെത്തിച്ചു.
ജോഫ്ര ആര്‍ച്ചര്‍ മുംൈബ ഇന്ത്യന്‍സില്‍. എട്ടുകോടിക്കാണ് ആര്‍ച്ചറെ മുംൈബ ടീമിലെത്തിച്ചത്. ഇന്ത്യയെ അണ്ടര്‍ 19 ലോകകിരീടത്തിലേയ്ക്ക് നയിച്ച ബാറ്റര്‍ യഷ് ദുള്ളിനെ ഡല്‍ഹി ക്യാപിറ്റല്‍സ് 50 ലക്ഷത്തിന് സ്വന്തമാക്കി. ഓള്‍റൗണ്ടര്‍ രാജ് അംഗദ് ബാവയെ രണ്ടുകോടിക്ക് പഞ്ചാബ് ടീമിലെത്തിച്ചു. സിംഗപൂര്‍ ഓള്‍റൗണ്ടര്‍ ടീം ഡേവിഡിനെ മുംൈബ സ്വന്തമാക്കി. എട്ടേകാല്‍ കോടിക്കാണ് ലേലം.
വിലയേറിയ വിദേശതാരമായി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റോണ്‍. പതിനൊന്നര കോടിക്ക് പഞ്ചാബ് കിങ്സ് ലിവിങ്സ്റ്റോണിനെ സ്വന്തമാക്കിയത്. ഒഡെന് സ്മിത്തിനെയും പഞ്ചാബ് ടീമിലെത്തിച്ചു. അടിസ്ഥാന വിലയായ ഒരുകോടിക്കാണ് രഹാനയെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്. ദക്ഷിണാഫ്രിക്കയുടെ ഏയ്ഡന്‍ മാര്‍ക്രമിനെ 2.6 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ഓയിന്‍ മോര്ഗന്, മര്‍നസ് ലബുഷെയ്ന്, ആരണ് ഫിഞ്ച് എന്നിവരെ ആദ്യഘട്ടത്തില്‍ ഒരുടീമും സ്വന്തമാക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക