തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ സ്കൂള്‍ ഹോസ്റ്റലില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. ഇന്ന് രാവിലെ 6 മണിയോടെയാണ് മൂന്ന് പെണ്‍കുട്ടികളെ കാണാതായത്. ഉച്ചയോടെ മൂന്ന് പേരെയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ഹോസ്റ്റല്‍ അധികൃതര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്നാണ് മൂന്ന് കുട്ടികള്‍ വീട്ടിലേക്ക് പോയതെന്നാണ് പൊലീസ് പറയുന്നത്.
ബസില്‍ വീടുകളിലേക്ക് പോകുന്ന വഴിയാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. ഇതില്‍ ഒരു കുട്ടി നേരത്തെ പോക്സോ കേസില്‍ ഇരയായിരുന്നു.
തൈക്കാട് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ബന്ധുക്കളെ വിളിച്ച് വരുത്താനും വൈദ്യപരിശോധന നടത്താനും വീഡിയോ കോണ്‍ഫറന്‍സ് പൂര്‍ത്തിയാകാനും വൈകിയതിനാല്‍ കുട്ടികളെ വിട്ടയക്കുമ്പോഴേക്ക് രാത്രി ഒമ്പതര കഴിഞ്ഞിരുന്നു.
ഉച്ചയോടെ പൊലീസ് സ്റ്റേഷനിലെത്തിച്ച മൂന്ന് കുട്ടികളുടെയും നടപടികള്‍ പൂര്‍ത്തിയാകാനുള്ള താമസം കൊണ്ടാണ് കുട്ടികളെ വിട്ടയക്കാന്‍ വൈകിയതെന്നാണ് പൊലീസ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക