ആലുവ : ആലുവ സബ് ജയിലിൽ കിടന്ന സമയത്ത് നടൻ ദിലീപിന് കൂടുതൽ സൗകര്യം ചെയ്ത് നൽകിയിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ.
എന്നാല്‍ താനങ്ങനെ ചെയ്തു എന്ന അപവാദ പ്രചരണം വന്ന ശേഷമാണ് ചെയ്ത് നൽകിയതെന്നും അതിന്റെ കാരണവും വെളിപ്പെടുത്തുകയാണ് ശ്രീലേഖ .
ആർ ശ്രീലേഖയുടെ വാക്കുകൾ ഇങ്ങനെ:
ഞാൻ ജയിൽ ഡിജിപി ആയിരിക്കെ ദിലീപിന് കൂടുതൽ സൗകര്യം ഏർപ്പാടാക്കി എന്ന തരത്തിൽ പ്രചരണം നടന്നു. എനിക്കെതിരെ വളരെ വലിയ പ്രതിഷേധം ഉണ്ടായി. എന്നാൽ അപവാദം വന്നതിന് ശേഷമാണ് ആലുവ സബ് ജയിലിൽ പോകുന്നത്.
അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. വെറും തറയിൽ മൂന്ന് നാല് ജയിൽ വാസികൾക്കൊപ്പം കിടക്കുകയാണ് ദിലീപ്. വിറയ്ക്കുന്നുണ്ട്. അഴിയിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ വീണ് പോയി. സ്ക്രീനിൽ കാണുന്നയാളാണോ ഇതെന്ന് തോന്നിപ്പോയി. അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥ. എനിക്ക് പെട്ടെന്ന് മനസ്സലിയും. ഞാനയാളെ പിടിച്ചുകൊണ്ട് വന്ന് സൂപ്രണ്ടിന്റെ മുറിയില്‍ ഇരുത്തി. ഒരു കരിക്ക് കൊടുത്തു.
രണ്ട് പായയും , ബ്ലാങ്കറ്റും നൽകാൻ പറഞ്ഞു. ചെവിയുടെ ബാലൻസ് ശരയിക്കാൻ ഡോക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാൻ ഏർപ്പാടാക്കി.
സാധാരണ തടവുകാരനാണെങ്കിലും ഞാൻ അത് ചെയ്യും. മൂന്നാം മുറ ഏറ്റ ഒരു കൊലപാതക കേസ് പ്രതിയെ ഇതു പോലെ പരിഗണിച്ചിട്ടുണ്ടെന്നും ശ്രീലേഖ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക