കെഎസ്ആർടിസിക്ക് വിതരണം ചെയ്യുന്ന ഡീസലിന് വില വർധിപ്പിച്ച ഐഒസി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
ഐഒസിയിൽനിന്ന് ബൾക്ക് പർച്ചേസ് നടത്തില്ലെന്നും സ്വകാര്യ പമ്പുകളിൽനിന്ന് ഇന്ധനം നിറയ്ക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയിലായ കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം വലിയ ഭാരമാണ് ഐഒസി അടിച്ചേൽപ്പിച്ചിരിക്കുന്നത്.
സ്വകാര്യ പമ്പുകൾക്ക് 91.42 രൂപയ്ക്ക് ഡീസൽ ലഭിക്കുമ്പോഴാണ് ലിറ്ററിന് ആറ് രൂപ 73 പൈസ കൂട്ടി അധിക ബാധ്യത കെഎസ്ആർടിസിക്ക് ഉണ്ടാക്കിയത്. ഇത് മൂലം പ്രതിദിനം കോടികളുടെ നഷ്ടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ ഷെഡ്യൂൾ പ്രകാരം ദിവസം ശരാശരി 12 ലക്ഷം രൂപയുടെ അധിക ബാധ്യതയുണ്ടാകും. ഇതിനെ അതിജീവിക്കാൻ സ്വകാര്യ പമ്പുകളെ ഇനി മുതൽ കൂടുതലായി ആശ്രയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക