നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ.
മൊബൈൽ ഫോണുകളിലെ തെളിവുകൾ പൂർണമായും നശിപ്പിച്ചതായാണ് കോടതിയെ അറിയിച്ചത്. ശാസ്ത്രീയ പരിശോധനയിൽ ഫോണിലെ തെളിവുകൾ നശിപ്പിച്ചതായി ബോധ്യപ്പെട്ടു.
ഫോണുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചതിനു പിന്നാലെ ജനുവരി 30നാണ് തെളിവുകൾ നശിപ്പിച്ചത്. തുടരന്വേഷണം റദ്ദാക്കണം എന്ന ദിലീപിന്റെ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.
ഏതാനും ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനകൂടി പൂര്‍ത്തിയാകാനുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. തുടരന്വേഷണം ഇപ്പോള്‍ത്തന്നെ രണ്ടുമാസം പിന്നിട്ടെന്ന് കോടതി പറഞ്ഞു. ഇനി എത്രസമയം വേണമെന്ന് അറിയിക്കാൻ കോടതി നിർദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക