ഡല്‍ഹി: യുക്രെയ്നില്‍ റഷ്യ ആക്രമണം തുടങ്ങിയത് അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ. വന്‍പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നയതന്ത്രതലത്തില്‍ സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ആക്രമണമുണ്ടായാല്‍ സഖ്യരാജ്യങ്ങള്‍ യുക്രെയ്നിനൊപ്പം നില്ക്കാന് സാധ്യത കുറവാണെന്നും റഷ്യയുടെ സുരക്ഷ ഉറപ്പുനല്‍കിയാല്‍ സ്ഥിതിഗതികള്‍ മാറാമെന്നും വിദേശകാര്യ വിദഗ്ധന്‍ ടി.പി ശ്രീനിവാസന് പറഞ്ഞു .
പുടിന്റെ ലക്ഷ്യം യുക്രെയ്നിന്റെ ഡീ മിലിറ്ററൈസേഷനാണെന്നു ദ് ഹിന്ദു ഇന്റര്‍നാഷ്ണല്‍ അഫേഴ്സ് എഡിറ്റര്‍ സ്റ്റാന്‍ലി ജോണി പറഞ്ഞു. അതൊടൊപ്പം യുക്രെയ്ന് സഹായഹസ്തവുമായി രാജ്യങ്ങള്‍ വരേണ്ടതില്ലെന്ന മുന്നറിയിപ്പും നല്‍കുന്നുവെന്നും ജോണി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക