അട്ടപ്പാടി മധു വധക്കേസ് പരിഗണിക്കുന്നത് മാർച്ച് നാലിലേക്കു മാറ്റി . വ്യക്തതയില്ലാത്ത തെളിവുകളുടെ പകർപ്പുകൾ മാറ്റി നൽകും. സംഭവ സ്ഥലം വനം വകുപ്പിന്റെ അനുമതിയോടെ സന്ദർശിക്കാൻ കോടതി അനുവദിച്ചു.
‘ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉടൻ മാറും’; മുകേഷ് അംബാനി
മധു വധക്കേസിൽ പുതിയ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച ശേഷം രണ്ടാം തവണയാണ് കേസ് പരിഗണിച്ചത് . സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി രാജേന്ദ്രനും അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോനും വെള്ളിയാഴ്ച കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ ഹാജരായിരുന്നു.
ഡിജിറ്റൽ തെളിവുകളുടെ സിഡിയും പെൻഡ്രൈവുകളും വായിക്കാൻ കഴിയുന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന പരാതി. കോടതി നൽകിയ രേഖകളുടെ പകർപ്പുകളിൽ പലതും വായിക്കാൻ കഴിയാത്തതാണ്. ഡിവിഡി ഫോർമാറ്റിലുള്ള സിഡികളിലാണ് ഡിജിറ്റൽ തെളിവുകൾ നൽകിയിട്ടുള്ളത് . ഡിവിഡിയിൽ പ്ലേ ചെയ്താൽ റീഡ് ചെയ്യാനാവും.
അതേസമയം, പെൻഡ്രൈവുകളിലെ തെളിവുകൾ റീഡ് ചെയ്യാൻ പെൻഡ്രൈവിൽ തന്നെയുള്ള ആപ്ലിക്കേഷൻ കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്താൽ റീഡ് ചെയ്യാനാവുമെന്നും പ്രോസിക്യൂഷൻ കോതിയെ അറിയിച്ചു. സംഭവം നടന്ന സ്ഥലം വനം വകുപ്പിന്റെ അനുമതിയോടെ സന്ദർശിക്കാൻ പ്രതിഭാഗം അഭിഭാഷകർക്ക് കോടതി അനുവാദം നൽകി. മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയിലെത്തിയിരുന്നു. പ്രതികളും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക