ന്യൂയോർക്ക്: യുക്രൈനുമായി അതിർത്തി പങ്കിടുന്ന നാറ്റോ രാഷ്ട്രങ്ങളിലേക്ക് യുദ്ധസജ്ജരായ കമാൻഡോകളെ വിന്യസിക്കുകയാണെന്നും റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും യുക്രൈൻ തീരത്തേക്ക് നീങ്ങുന്നുണ്ടെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് വെള്ളിയാഴ്ച പറഞ്ഞു.
നാറ്റോയുടെ ദ്രുതപ്രതികരണ സേനയെ കര,വ്യോമ, സമുദ്ര മേഖലകളിലായി വിന്യസിച്ചു കഴിഞ്ഞെന്നാണ് സെക്രട്ടറി ജനറൽ അറിയിക്കുന്നത്. വിവിധ നാറ്റോ രാജ്യങ്ങൾ യുക്രൈനായി ആയുധങ്ങൾ കൈമാറുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ ഏതൊക്കെയാണ് ഈ രാജ്യങ്ങളെന്നും ഏതൊക്കെ തരം ആയുധങ്ങളാണ് നൽകുന്നതെന്നും വിശദീകരിക്കാൻ നാറ്റോ തയ്യാറായിട്ടില്ല.
യുക്രൈന് പിന്തുണ നൽകാൻ നാറ്റോ സഖ്യകക്ഷികൾ പ്രതിജ്ഞാബദ്ധരാണ്. നാറ്റോ രാഷ്ട്രങ്ങളുടെ അതിർത്തികൾ സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യും സെക്രട്ടറി ജനറൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക