യുക്രെയ്നില്‍ അഞ്ചാംദിവസവും ആക്രമണം തുടര്‍ന്ന് റഷ്യ. യുദ്ധത്തില്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് യുക്രെയ്ന് പ്രസിഡന്റ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് വൊളോഡിമിര്‍ സെലെന്‍സ്കി ഇക്കാര്യം വ്യക്തമാക്കിയത്.
കീവിലും ഹര്‍കീവിലും പോരാട്ടം ശക്തമാണ്. ഇരുനഗരങ്ങളും റഷ്യന്‍ സേന വളഞ്ഞെന്ന അവകാശവാദം യുക്രെയ്ന് തള്ളി.
സഞ്ചാര മാർഗങ്ങൾ അടഞ്ഞതിനാൽ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് എളുപ്പമല്ലെന്ന് കീവ് മേയർ പറഞ്ഞു. ഹാർകീവിൽ റഷ്യൻ സേന കടന്നു കയറിയെങ്കിലും യുക്രെയ്ൻ സേന ശക്തമായി പ്രതിരോധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക