പെട്രോള്‍ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് എണ്ണ ഉത്പാദനം ഉയര്‍ത്തണമെന്ന ആവശ്യം തള്ളി കളഞ്ഞു. നിലവിൽ ഉത്പാദനം ഉയര്‍ത്തേണ്ട സാഹചര്യമില്ലെന്നാണ് ഒപെക് തീരുമാനിച്ചിരിക്കുന്നത്.
വീണ്ടും ചാഞ്ചാടി സ്വർണവില, 320 രൂപ കുറഞ്ഞു
യുക്രൈന് യുദ്ധം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയുടെ ഊര്‍ജ മേഖലയിലേക്ക് കൂടി ഉപരോധം ദീര്‍ഘിപ്പിക്കാനുളള നീക്കത്തിലാണ് ഇപ്പോഴുള്ളത്.
എന്നാൽ, ഉത്പാദനത്തില്‍ നാമമാത്ര വര്‍ധന അടുത്ത മാസം വരുത്തുവാനും തീരുമാനിച്ചിട്ടുണ്ട്. റഷ്യയുടെ യുക്രൈന് അധിനിവേശത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ വലിയ വർധനവാണ് ഉണ്ടായത്.
അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയുടെ ഊര്‍ജ മേഖലയിലേക്ക് കൂടി ഉപരോധം ദീര്‍ഘിപ്പിക്കുന്ന സ്ഥിതിയുണ്ടായാൽ എണ്ണവില ബാരലിന് 130 ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്ന ആശങ്കയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക