സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോടിയേരി ബാലകൃഷ്ണന് നടത്തിയ പ്രസ്താവന വിവാദത്തിൽ. കഴിഞ്ഞ ദിവസമാണ് അദ്ദേഹം പരാമർശം നടത്തിയത്.
സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് മുന്‍ മന്ത്രി ജി സുധാകരനെ ഒഴിവാക്കി
നിങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുന്നതാണോ അതോ പ്രായോഗിക നിര്‍ദേശം നല്കാന് വേണ്ടി നടക്കുന്നതാണോയെന്നായിരുന്നു കോടിയേരിയുടെ പരാമർശം.
സംസ്ഥാന കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം 50 ശതമാനമാക്കുമോ എന്ന ചോദ്യത്തിനായിരുന്നു കോടിയേരി മാധ്യമ പ്രവർത്തകർക്ക് ഇത്തരത്തിൽ മറുപടി നൽകിയത്. തമാശരൂപേണയാണ് മറുപടി നൽകിയതെങ്കിലും പരാമർശം ഇപ്പോൾ വലിയ വിവാദമായിരിക്കുകയാണ്.
കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരിൽ 92 ശതമാനം പേരും വാക്സിനെടുക്കാത്തവരെന്ന് കേന്ദ്രം
എല്ലാ കമ്മിറ്റിയിലും വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്ന് സംസ്ഥാന കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുമോ എന്ന് ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയിരുന്നു.
തുടർന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. കമ്മിറ്റികളില്‍ 50 ശതമാനം പ്രായോഗികമല്ലെന്ന് കോടിയേരി വിശദീകരിക്കുകയും ചെയ്തു.
എന്നാൽ, കോടിയേരിയുടെ പ്രസ്താവന വ്യത്യസ്ത രീതികളിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക