കൊച്ചി: ടാറ്റൂ പീഡനക്കേസ് പ്രതി സുജീഷുമായി പൊലീസ് ടാറ്റൂ സെൻ്റിലെത്തി തെളിവെടുപ്പ് നടത്തി. ചോദ്യം ചെയ്യല്ലിൽ ഇയാൾ പീഡനപരാതികൾ നിഷേധിച്ചെങ്കിലും സുജീഷിനെതിരെ തെളിവുകളുണ്ടെന്ന് കൊച്ചി ഡിസിപി അറിയിച്ചു.
ഇന്നലെ വൈകിട്ട് ഇടുക്കിയിൽ നിന്നും ഒരു സുഹൃത്തിനൊപ്പം പെരുമ്പാവൂരിലേക്ക് എത്തുമ്പോൾ ആണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ സുജീഷിനെതിരെ മീടു ആരോപണം വന്നതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.
സുജീഷിനെതിരെ ആദ്യം മീടു ആരോപണം നടത്തിയ യുവതി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ലെങ്കിലും ഇയാളിൽ ലൈംഗീക അതിക്രമം നേരിട്ട മറ്റു പെൺകുട്ടികൾ പരാതി നൽകിയിട്ടുണ്ട്.
സുജീഷിനെതിരെ തെളിവുകളുണ്ടെന്നും കൂടുതൽ തെളിവുകൾ ഇനിയും ശേഖരിക്കാനുണ്ടെന്നുമാണ് പൊലീസിന്റെ നിലപാട്.
സുജീഷിനെതിരായ മീടൂ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ മറ്റു ടാറ്റൂകേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ടാറ്റൂ കേന്ദ്രങ്ങളുടെ സുതാര്യവും സുരക്ഷിതവുമായ പ്രവർത്തനത്തിന് ചില നിർദേശങ്ങൾ പൊലീസ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക