ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.
ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടോടെ തുടങ്ങി. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്.
യുപിയില്‍ 41 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു എന്നാണ് ആദ്യ ഫല സൂചന. പഞ്ചാബില്‍ കോണ്‍ഗ്രസ് പത്ത് സീറ്റുകളില്‍ മുന്നേറുകയാണ.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിലവില്‍ ബി ജെ പിയാണ് ഭരിക്കുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസ്സാണ് അധികാരത്തില്‍.
ഉത്തര്‍പ്രദേശിലും മണിപ്പൂരിലും ബി ജെ പി ഭരണം നിലനിര്‍ത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്കാണ് മുന്‍തൂക്കം.
ഉത്തരാഖണ്ഡിലും ഗോവയിലും കോണ്‍ഗ്രസ്സും ബി ജെ പിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുകയെന്നും തൂക്കുസഭക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക