അഞ്ച് സംസ്ഥാനത്തും വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകൾ ആദ്യം. പഞ്ചാബിൽ ആം ആദ്മി പാർട്ടി ലീഡ് പിടിച്ചു . 15 സീറ്റിൽ ആം ആദ്മി പാർട്ടിയും 12 സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു. പിസിസി അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു പിന്നിൽ, മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി മത്സരിച്ച രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു.
ഉത്തർപ്രദേശിൽ എഴുപതിലേറെ സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. ശക്തമായ തിരിച്ചു വരവിന്റെ സൂചന നൽകി 44 സീറ്റുകളിൽ എസ്.പി ലീഡ് ചെയ്യുന്നു. മൂന്ന് സീറ്റുകളിൽ മായാവതിയുടെ ബിഎസ്പിക്കാണ് ലീഡ്. യോഗി ആദിത്യാനാഥ്, അഖിലേഷ് യാദവ് എന്നീ നേതാക്കൾ സ്വന്തം മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നുണ്ട് .
റായ്ബറേലിയിൽ കോണ്ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അതിഥി സിംഗ് ലീഡ് ചെയ്യുന്നു . മുപ്പത് സീറ്റിൽ എസ്.പിയും ഒരു സീറ്റിൽ ബിഎസ്പിയും മുന്നിട്ട് നിൽക്കുന്നു . ക്രിമിനിൽ കേസ് പ്രതിയായി ജയിലിൽ കഴിയുന്ന അസംഖാനും മകനും ലീഡ് ചെയ്യുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക