സംസ്ഥാനത്ത് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന് അവതരിപ്പിക്കും. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും തന്നെയാണ് ബജറ്റ് അവതരിപ്പിക്കുവാൻ ഒരുങ്ങുന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ബജറ്റിൽ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചനകൾ.
ഫോർവേഡ് മെസ്സേജുകൾക്ക് നിയന്ത്രണം, പുതിയ ഫീച്ചർ ഒരുക്കാൻ വാട്സ്ആപ്പ്
ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കില്ലെന്നു തന്നെയാണ് പ്രതീക്ഷ. എന്നാൽ, ധനവരവ് ഉയര്‍ത്താന്‍ നികുതി വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. മാത്രമല്ല, മദ്യവിലയും ഇന്ധന വിലയും ഉയര്ന്നേക്കുവാനും സാധ്യതയുണ്ട്. കോവിഡ് മഹാമാരി വന്നതും അതിനിടെ കേന്ദ്ര നികുതി വിഹിതം കുറഞ്ഞതും തിരിച്ചടിയായിട്ടുണ്ട്.
തോൽവിയുടെ കാരണങ്ങൾ വിശദീകരിക്കാൻ അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിച്ചു ചേർത്ത് കോൺഗ്രസ്
എന്നാൽ, ജനജീവിതം മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള നയപരിപാടികള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാന്‍ പറഞ്ഞിരുന്നു. കാര്‍ഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ബജറ്റിൽ മുൻതൂക്കം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക