ഹിജാബ് വിഷയത്തിൽ കര്‍ണാടക ഹൈക്കോടതിയുടെ വിധി കേരളത്തിലും നടപ്പിലാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്. ഹിജാബ് മതാചാരങ്ങളില്‍ നിര്‍ബന്ധമായ ഒന്നല്ലെന്നായിരുന്നു കർണാടക ഹൈക്കോടതിയുടെ വിധി. ഈ വിധിയെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് വിശ്വഹിന്ദു പരിഷത്ത്.
വിപണിയില്‍ നിന്നും ഐഫോണ്‍ എസ്ഇ 2020 പിൻവലിക്കുവാനുള്ള തീരുമാനവുമായി ആപ്പിൾ
മതത്തിന്റെ പേരു പറഞ്ഞ് ഭരണഘടനയ്ക്കും മുകളില്‍ സ്വാതന്ത്ര്യം നേടാന്‍ വിദ്യാര്‍ഥികളെ തെരുവിലിറക്കാന്‍ ഗൂഢാലോചന നടത്തിയ ശക്തികളെ പൊതു സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസ് നടത്താന്‍ കോളജ് കുട്ടികളെ സഹായിക്കുന്ന തീവ്രവാദ ശക്തികള്‍ ഇത്തരം രാഷ്ട്ര വിരുദ്ധ നടപടികളില്‍ നിന്ന് പിന്മാറണമെന്നും അവർ അഭിപ്രായപ്പെട്ടു.
ഇതുവരെ ഹിജാബ് അനുവദിക്കാത്തതിന്റെ പേരില്‍ ഇരുന്നൂറ്റിയമ്പതോളം വിദ്യാര്‍ത്ഥിനികളാണ് പരീക്ഷ ബിഹിഷ്കരിച്ചത്. മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ല ഹിജാബെന്നായിരുന്നു കര്‍ണാടക സർക്കാരിന്റെ നിലപാട്. കര്‍ണാടക ഹൈക്കോടതി ഉത്തരവ് കൂടി വന്നതോടെ സര്‍ക്കാരിന് ഉറച്ച നിലപാട് തന്നെ തുടരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക