സിനിമ ചിത്രീകരണ ഇടങ്ങളിൽ സ്ത്രീകൾക്ക് വേണ്ടി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിനിമ സംഘടനകൾക്കുള്ളിലും ഇത്തരത്തിലുള്ള ആഭ്യന്തര പരാതിപരിഹാരസംവിധാനം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സിനിമാ ലൊക്കേഷനുകളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു ആഭ്യന്തരപരിഹാര സെല്‍ ഇല്ലെന്നും മറ്റ് സംഘടനകളിലെന്ന പോലെ സിനിമ സെറ്റിലും ഇത്തരമൊരു സംവിധാനം വേണമെന്നും സിനിമ വനിതാ സംഘടനയായ ഡബ്ല്യു.സി.സി ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.
തുടർന്ന് പത്തിൽ കൂടുതൽ ആളുകളുള്ള എല്ലാ സിനിമാ സീറ്റുകളിലും ഇത്തരം സെല്ലുകൾ രൂപീകരിക്കുവാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഹൈക്കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് ഡബ്ല്യു.സി.സിയും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക