സ്വകാര്യ ബസ് സമരത്തില്‍ നിന്ന് പല ഉടമകളും പിന്മാറിത്തുടങ്ങിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അനാവശ്യ സമരമെന്ന് ഉടമകള്‍ക്ക് തന്നെ ബോധ്യമായി. സമരം സമ്മര്‍ദതന്ത്രമാണ്. സമരക്കാര്‍ വന്നാല്‍ ചര്‍ച്ചയ്ക്ക് തയാറാണ്. പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞെന്നും ആന്റണി രാജു വ്യക്തമാക്കി.
നിരക്ക് വര്‍ധന ആവശ്യപ്പെട്ടുള്ള സ്വകാര്യ ബസ് സമരം രണ്ടാം ദിവസവും ജനത്തെ വലച്ചു. മലബാറിലാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അതേ സമയം തിരുവനന്തപുരത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ചാര്‍ജ് വര്‍ധന നേരത്തെ പ്രഖ്യാപിച്ചതാണെന്നാണ് സര്‍ക്കാര്‍ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക