തൊടുപുഴ: തട്ടുകടയിലെ തര്‍ക്കത്തെ തുടര്‍ന്ന് പ്രതി ഫിലിപ്പ് മാര്‍ട്ടിനെ നാട്ടുകാര്‍ വീട്ടിലേക്കയച്ചിരുന്നു. പിന്നാലെയാണ് തോക്കുമായി തിരിച്ചെത്തി കാറിലിരുന്നു തന്നെ വെടിയുതിര്‍ത്തത്. അഞ്ചുതവണ വെടിവെച്ചതായി ദൃക്സാക്ഷി പറഞ്ഞു.
മടങ്ങുംവഴി ബൈക്കില്‍ വരുകയായിരുന്ന സനല്‍ ബാബുവിനെ ഇടിച്ചിട്ടു. നിലത്തുവീണ സനല്‍ ബാബുവിനുനേരെയും വെടിയുതിര്‍ത്തു. രക്ഷപ്പെടുന്നതിനിടെ മുട്ടത്തുവെച്ചാണ് ഫിലിപ്പ് മാര്‍ട്ടിനെ കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക