നര്‍ത്തകി വിപി മന്‍സിയക്ക് വേദി നിഷേധിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍ എംപി. ഇത്തരത്തിലുള്ള സംഭവങ്ങൾ ഹിന്ദു മതത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ക്ഷേത്ര പരിസരത്ത് കലകള്‍ അവതരിപ്പിക്കുന്നത് മതത്തിന്റെ പേരില്‍ വിലക്കിയത് മോശം പ്രവണതയാണെന്നും ക്ഷേത്രങ്ങള്‍ക്ക് അകത്തുള്ള ചട്ടങ്ങള്‍ മനസ്സിലാക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.
നൃത്തം അവതരിപ്പിക്കാൻ വിലക്ക് നേരിട്ട നർത്തകി വിപി മൻസിയക്ക് പിന്തുണയുമായി വിശ്വ ഹിന്ദു പരിഷത്ത്
കൂടൽമാണിക്യം ക്ഷേത്രത്തിലാണ് നൃത്തം അവതരിപ്പിക്കാൻ നർത്തകി വിപി മൻസിയക്ക് വിലക്കേർപ്പെടുത്തിയത്. തനിയ്ക്ക് വിലക്കേർപ്പെടുത്തിയത് സംബന്ധിച്ച് മൻസിയ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
ദേശീയ പണിമുടക്ക്; സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മർദനം
ഏപ്രില്‍ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ചിരുന്നു. ഇതിന് ശേഷമാണ് ക്ഷേത്ര ഭാരവാഹികൾ പരിപാടി റദ്ദാക്കിയതായി വിളിച്ച് അറിയിച്ചത്. വിവാഹത്തിന് പിന്നാലെ മതം മാറിയോ എന്ന ചോദ്യം ചോദിച്ചുവെന്നും മന്‍സിയ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക