സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് അംഗത്വമെടുക്കാന്‍ ആളുകളില്ലെന്ന പ്രചരണം വ്യാപകമായി നടക്കുന്നുവെന്ന് കെപിസിസി. മെമ്പര്‍ഷിപ്പ് ക്യാമ്പയിനെതിരെ വ്യാജപ്രചരണം നടക്കുകയാണെന്നും കെപിസിസി പറഞ്ഞു. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകളാണ് പരക്കുന്നത്.
കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം കെടുത്തുവാനായുള്ള ബോധപൂർവമായ ശ്രമമാണിതെന്നും കെപിസിസി പറഞ്ഞു. കേരളത്തിൽ ഇന്നുവരെ പേപ്പര്‍ മെമ്പര്‍ഷിപ്പാണ് ചേര്‍ത്തിരുന്നത്. ഡിജിറ്റല്‍ അംഗത്വം സംബന്ധിച്ച് ആദ്യഘട്ടത്തില്‍ എ ഐ സി സി ഐ.ടി ടീമിന്റെ സഹായത്തോടെ സംഘടനാ നേതൃത്വത്തിനാകെ പരിശീലന ക്ലാസ്സ് നല്‍കിയിരുന്നു. ഇപ്പോള്‍ സംസ്ഥാനത്ത് ഡിജിറ്റല്‍, പേപ്പര്‍ അംഗത്വം ചേര്‍ക്കല്‍ ഒരുപോലെ പുരോഗമിക്കുകയാണ്.
ഭരതനാട്യം നര്‍ത്തകി വിപി മന്‍സിയക്ക് വേദി നിഷേധിച്ച സംഭവം ഞെട്ടിപ്പിക്കുന്നുവെന്ന് ശശി തരൂർ എംപി
മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം അവസാനിക്കുമ്പോള്‍ തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നവരുടെ മുഖം ചുളിഞ്ഞു പോകുന്നത് കാണാമെന്നും കെപിസിസി വ്യക്തമാക്കി. എല്ലാ ജില്ലകളിലും വളരെ സജീവമായി പ്രവര്‍ത്തകരാകെ അംഗത്വ ശേഖരണ പ്രവര്‍ത്തനങ്ങളിലാണെന്നും കെപിസിസി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക