കണ്ണൂർ: പുതിയ മദ്യ നയത്തിൽ സി പി ഐയുടെ വിമർശനത്തെക്കുറിച്ച് അറിയില്ലെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ. മുന്നണിയിൽ ഭിന്നതയില്ല.
പുതിയ മദ്യനയം വരുന്നതോടെ കേരളത്തിലെ കാർഷിക മേഖലയിൽ വലിയ മുന്നേറ്റത്തിന് കാരണമാകും. സിൽവർ ലൈനിനെ എതിർക്കുന്ന പോലെത്തന്നെയാണ് പ്രതിപക്ഷത്തിന്റെ മദ്യ നയത്തോടുമുള്ള വിമർശനം.
ഐടി പാർക്കുകളിൽ അനുവദിക്കുന്ന മദ്യശാലകളിൽ അവിടെയുള്ളവർക്ക് മാത്രമാണ് പ്രവേശനം. ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കാനുള്ള നടപടിയാണ് കൂടുതൽ ഔട്ലെറ്റുകൾ. ഇത് മദ്യപരുടെ നാടെന്ന വിമർശനം മാറ്റുമെന്നും എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.
കാർഷിക വിളകളിൽ നിന്നും വൈനും ലഹരി കുറഞ്ഞ മദ്യവും ഉൽപ്പാദിപ്പിക്കാൻ ആണ് പുതിയ മദ്യ നയത്തിലെ തീരുമാനം. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരമാകും പുതിയ ഔട്ട്ലെറ്റുകൾ തുടങ്ങുക.
ദിലീപിന്റെ വീട്ടില്‍ ചായകുടിക്കാനല്ല, ഫിയോക്കിന്റെ പ്രതിനിധികള്‍ ക്ഷണിച്ചിട്ടാണ് പോയത്; താന്‍ കയറുന്ന വിമാനത്തില്‍ ദിലീപ് ഉണ്ടെങ്കില്‍ എടുത്ത് ചാടണോ എന്ന് രഞ്ജിത്ത്
സംസ്ഥാനത്തു മദ്യ ഉപയോഗം കുറയുന്നുവെന്നും ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ഇന്നലെ എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. കശുമാങ്ങ, ജാതിക്ക, പൈനാപ്പിൾ, തുടങ്ങിവയിൽ നിന്നുള്ള ഉൽപാദനമാണ് ആദ്യഘട്ടം ലക്ഷ്യമിടുന്നത്.
ഒന്നാം തിയതികളിലെ ഡ്രൈ ഡേ തുടരും. കൂടുതൽ മദ്യശാലകൾ വരുമെന്നും ബെവ്കോ ഔട്ട്ലെറ്റുകളിലെ സൗകര്യം കൂട്ടുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക