ദേശീയതലത്തില്‍ തന്നെ ആര്‍എസ്എസിനെയും ബിജെപിയെയും ചെറുക്കാനാകുംവിധം അതിശക്തമായ പോരാട്ടത്തിന് സിപിഐ എമ്മിനെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ട് സംബന്ധിച്ച് വിശദീകരിച്ചുകൊണ്ട് പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
വിട്ടുവീഴ്ചയില്ലാതെ സംഘപരിവാറിനെ ചെറുതുകൊണ്ടേ സിപിഐ എമ്മിന് മുന്നോട്ടുപോകാനാകൂ. കേരളത്തില്‍ സംഘപരിവാറിനെ ചെറുക്കാനാകുന്നതുപോലെ മറ്റ് സംസ്ഥാനങ്ങളിലും ആശയപരവും രാഷ്ട്രീയപരവും സംഘടനാപരവുമായി സംഘപരിവാറിനെ നേരിടാനാകുന്ന സംഘടനാശേഷി ഉയര്‍ത്തണം. പല പാര്‍ടികളും സംഘപരിവാറിനെ ചെറുക്കുന്ന കാര്യത്തില്‍ ആടിക്കളിക്കുന്നു. ഇതില്‍നിന്ന് വ്യത്യസ്തമായി ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് സിപിഐ എം ലക്ഷ്യമിടുന്നത് എന്ന് കാരാട്ട് വ്യക്തമാക്കി.
കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസിനുശേഷമുള്ള സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റിയുടെയും പിബിയുടെയും പ്രവര്‍ത്തനങ്ങൾ സ്വയംവിമര്‍ശനപരമായി വിലയിരുത്തുന്ന റിപ്പോര്‍ട്ടാണ് അവതരിപ്പിച്ചത്. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസില്‍ ലക്ഷ്യമിട്ട പല പരിപാടികളും ഏറ്റെടുക്കുന്നതില്‍ വീഴ്ചവന്നിട്ടുണ്ട് എന്നും കോവിഡ് മൂലം ഉണ്ടായ സാഹചര്യങ്ങളും അടച്ചിടലും നിയന്ത്രണങ്ങളും എല്ലാം ഇതിന് കാരണമായെന്നും കാരാട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക