ഡൽഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ മാംസാഹാരം കഴിക്കുന്നതിനേ ചൊല്ലിയുളള സംഘര്‍ഷത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥി യൂണിയൻ രംഗത്തെത്തി.
വിദ്യാർത്ഥികളെ ആക്രമിച്ച എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവാശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഇന്നലെ വൈകീട്ട് സർവകലാശാലയിലെ കാവേരി ഹോസ്റ്റലിലാണ് സംഭവം. എബിവിപി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ നേതാവ് അയ്ഷി ഘോഷ് ആണ് വീഡിയോ പങ്കുവെച്ചത്.എബിവിപി പ്രവർത്തകർ ഇടത് സംഘടനാ വിദ്യാർത്ഥികളെ മർദ്ദിച്ചത് നവമി ദിനത്തില്‍ മാംസാഹാരം കഴിക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു.
ആറ് വിദ്യാർത്ഥികൾക്കാണ് ആക്രമത്തിൽ പരുക്കേറ്റത് . അക്രമികൾ മെസ് സെക്രട്ടറിയെ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക