ശമ്പളം നൽകിയില്ലെങ്കിൽ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച കെഎസ്ആർടിസിക്ക് 30 കോടി അനുവദിച്ച് ധനവകുപ്പ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതുവരെയും മാർച്ച് മാസത്തെ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.
കാത്തിരിപ്പിനു വിരാമം, രൺബീർ-ആലിയ വിവാഹം ഇന്ന്
97 കോടി രൂപയാണ് 25,000ല്‍ അധികം വരുന്ന ജീവനക്കാര്‍ക്ക് ശമ്പളം നൽകുന്നതിനായി വേണ്ടിവരുന്നത്. 75 കോടി ആവശ്യപ്പെട്ടെങ്കിലും മുപ്പത് കോടി മാത്രമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. വിഷുവും ഈസ്റ്ററും അടുത്തിട്ടും ശമ്പളം കിട്ടാത്തതാണ് ജീവനക്കാരെ പ്രതിഷേധത്തിലേക്ക് നയിച്ചത്.
കറിവേപ്പില കളയാനുള്ളതല്ല, പല രോഗങ്ങൾക്കും മികച്ച ഒറ്റമൂലി
തൊഴിലാളികള്‍ക്ക് നല്കിയ വാക്ക് ഗതാഗത മന്ത്രിയും എംഡിയും ലംഘിച്ചതിനാല്‍ ഈ മാസം 28ന് സൂചനാ പണിമുടക്ക് നടത്താനാണ് സിഐടിയുവിന്റെ തീരുമാനം. അതേസമയം, പ്രതിസന്ധി ജീവനക്കാര്‍ മനസിലാക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക