മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സും സൺറൈസേഴ്സ് ഹൈദരാബാദും മുഖാമുഖം വരുന്ന മത്സരമാണ് ഇന്നാദ്യം.
അവസാന മൂന്ന് കളിയും ജയിച്ചെത്തുന്ന സണ്‍റൈസേഴ്സിന്റെ തിരിച്ചുവരവാണ് സീസണില്‍ പഞ്ചാബിന്റെ തലവേദന.
ഇരു ടീമുകളും തമ്മിലുള്ള മുന്‍ പോരാട്ടങ്ങളുടെ ആകെ കണക്കിലും വമ്പന്‍ മേല്‍ക്കൈ ഹൈദരാബാദിനുണ്ട് എന്നതാണ് യാഥാര്‍ഥ്യം.
നേർക്കുനേർ കണക്കിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വ്യക്തമായ ആധിപത്യമുണ്ട്. ഇരു ടീമുകളും ഏറ്റുമുട്ടിയ 17 മത്സരങ്ങളിൽ പന്ത്രണ്ടിലും ജയിച്ചത് ഹൈദരാബാദാണ്. പഞ്ചാബ് അഞ്ച് കളിയില്‍ ജയിച്ചു.
ഉയര്‍ന്ന ടീം ടോട്ടലിന്റെ പട്ടികയിലാവട്ടെ ഇരു കൂട്ടരും ഇഞ്ചോടിഞ്ച് പോരാടി എന്നതാണ് ചരിത്രം. 212 റൺസാണ് ഹൈദരാബാദിന്റെ ഉയർന്ന സ്കോറെങ്കില്‍ 211 റൺസ് പഞ്ചാബിന്റെ മികച്ച ടോട്ടല്‍.
ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് പഞ്ചാബ് കിംഗ്സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരം തുടങ്ങുക. മൂന്ന് മത്സരങ്ങള്‍ വീതം ജയിച്ചാണ് ടീമുകളുടെ വരവ്.
ഐപിഎല്ലിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും
പോയിന്റ് പട്ടികയില്‍ പഞ്ചാബ് അഞ്ചും ഹൈദരാബാദ് ഏഴും സ്ഥാനങ്ങളില്‍ നില്ക്കുന്നു. മോശം തുടക്കത്തിന് ശേഷം അവസാന മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഹൈദരാബാദ് മൈതാനത്തെത്തുന്നത്.
അവസാന മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിന്റെ തോല്പിച്ച കരുത്ത് പഞ്ചാബിനുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക